ആംസ്റ്റർഡാം: ലഹരിക്കടിപ്പെട്ട 19കാരൻ മുക്തികേന്ദ്രത്തിൽ സ്പ്രേ ദുരുപയോഗം ചെയ്തതിനെ തുടർന്ന് മരിച്ചു. ലഹരിക്കായി സ്പ്രേ ശ്വസിച്ചതാണ് ദുരന്തത്തിനിരയാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കഞ്ചാവിെൻറയും െകറ്റമിെൻറയും അമിത ഉപയോഗത്തിൽനിന്ന് മുക്തിതേടിയാണ് കൗമാരക്കാരനെ നെതർലൻഡ്സിലെ ലഹരി പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്.
മറ്റു വഴികളടഞ്ഞതോടെ തൽക്കാല ‘പരിഹാര’മെന്നോണം ശരീരത്തിലുപയോഗിക്കുന്ന സ്പ്രേ ശ്വസിക്കുകയായിരന്നു. തല മറച്ചശേഷം മൂക്കിലേക്ക് സ്േപ്ര അടിച്ചതോടെ ഹൃദയാഘാതം വന്നാണ് മരണം. അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഒമ്പതു ദിവസത്തോളം കൃത്രിമ ശ്വാസംവഴി ജീവൻ നിലനിർത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.