ഇസ്താംബൂൾ: തുർക്കിയിൽ ബസിലുണ്ടായ സ്ഫോടനത്തിൽ 13 സൈനികർ മരിച്ചു. 48 സൈനികർക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ബസിലേക്ക് ഇടിച്ചുകയറ്റയിതാണെന്ന് സംശയിക്കുന്നു. മദ്ധ്യ തുർക്കിയിലെ കൈസേരി നഗരത്തിലാണ് സ്ഫോടനം നടന്നത്.
ൈസനിക കേന്ദ്രത്തിൽ നിന്നും ബസിൽ അവധി ദിന ഷോപ്പിങ്ങിനായി പോയ സൈനികരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുർദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ആഴ്ച ഇസ്താംബൂളിെല ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സ്ഫോടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.