പ്രതീകാത്മക ചിത്രം
ശനിയാഴ്ച റഷ്യയിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ കിഴക്കൻ തീരത്തിന് സമീപം 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇതിനുശേഷം, തീരപ്രദേശങ്ങളിൽ സൂനാമി മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ നാഷനൽ സെന്റർ ഫോർ സീസ്മോളജി ഭൂകമ്പത്തിന്റെ തീവ്രത 7.4 ആയി രേഖപ്പെടുത്തി. എൻസിഎസ് പ്രകാരം, രാവിലെ 8:07 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ നിന്ന് 60 കിലോമീറ്റർ താഴ്ചയിലായിരുന്നു.മുന്നൂറ് കിലോമീറ്ററോളം റഷ്യൻ തീരങ്ങളിൽ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂലൈ ആദ്യം, കാംചത്ക ഉപദ്വീപിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്ന് ഉണ്ടായി, പസഫിക്കിലുടനീളം നാല് മീറ്റർ (12 അടി) ഉയരത്തിൽ സൂനാമിത്തിരമാലകൾ സൃഷ്ടിച്ചു, ഇത് ഹവായിയിൽ നിന്ന് ജപ്പാനിലേക്ക് ആളുകളെ ഒഴിപ്പിച്ചിരുന്നു.
ജൂലൈയിലെ ഭൂകമ്പത്തെത്തുടർന്ന് ജാപ്പനീസ് അധികൃതർ ഏകദേശം 20 ലക്ഷം താമസക്കാരോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ഉത്തരവിട്ടു,പിന്നീട് സ്ഥിതിഗതികൾ ശാന്തമായതോടെ മോഖലയിലെ സൂനാമി മുന്നറിയിപ്പുകൾ റദ്ദാക്കുകയായിരുന്നു.കാംചത്കയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജപ്പാൻ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ 8.8 തീവ്രതയിൽ ഭൂകമ്പമുണ്ടായ അതേ സ്ഥലത്തുതന്നെയാണ് ഇപ്പോഴും ഭൂകമ്പമുണ്ടായത് അതിനാൽ തന്നെ കൂടുതൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.