ബാൾട്ടിമോർ: ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ നിർമാണ സ്ഥലത്ത് തൂക്കുകയർ കണ്ടെത്തി. വാഴ്സിറ്റിയുടെ ബാൾട്ടിമോർ കാമ്പസിലാണ് സംഭവം. വംശവെറിയുടെ ചിഹ്നമായ തൂക്കുകയർ സ്ഥാപിച്ചത് വിദ്വേഷ കുറ്റകൃത്യമാണെന്ന് വാഴ്സിറ്റി അധികൃതർ പറഞ്ഞു. സംഭവത്തെ അപലപിക്കുന്നതായി വാഴ്സ്റ്റി പ്രസിഡൻറ് റൊണാൾഡ് ജെ. ഡാനിയേൽസ് പറഞ്ഞു.
വാഴ്സിറ്റിയിലെയും ബാൾട്ടിമോറിലെയും കറുത്ത വംശജർക്ക് നേരെയുള്ള ഭീഷണിയാണിത്. തുല്യത, നീതി, മനുഷ്യത്വം എന്നിവക്ക് നേർ എതിരാണിതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ ഗുരുതരമായാണ് തങ്ങൾ കാണുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കിെല്ലന്നും വാഴ്സിറ്റി സീനിയർ വൈസ് പ്രസിഡൻറ് ഡാനിയേൽ ഇന്നിസ് പറഞ്ഞു.
നിർമാണമേറ്റെടുത്ത കരാറുകാരനുമായി ചേർന്ന് സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി വാഴ്സിറ്റി വക്താവ് കരെൻ ലങ്കാസ്റ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.