വൂഹാനിലെ വിശേഷങ്ങൾ ലോകത്തെ അറിയിച്ച എഴുത്തുകാരിക്ക് വധഭീഷണി

ബെയ്ജിങ്: ലോക്ഡൗൺ കാലത്ത് വൂഹാനിലെ വിശേഷങ്ങൾ ലോകത്തെ അറിയിച്ച ചൈനീസ് എഴുത്തുകാരി ഫാങ് ഫാങിന് വധഭീഷ ണിയെന്ന് റിപ്പോർട്ട്. ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ ‘വൂഹാൻ ഡയറി’ വായിച്ചിരുന്നത്. വിവിധ ഭാഷകളിലേക്ക്  വിവർത്തനം ചെയ്യുകയും ചെയ്തു.

ചൈനീസ് ദേശീയവാദികളിൽ നിന്നാണ് 64കാരിയായ ഫാങ് ഭീഷണി നേരിടുന്നത്. 2010ൽ ചൈന യിലെ വിഖ്യാത സാഹിത്യപുരസ്കാരം നേടിയ എഴുത്തുകാരിയാണിവർ. ഡയറിക്കുറിപ്പുകൾ ലോകത്തിെൻറ മുന്നിൽ ചൈനയുടെ മു ഖം വികൃതമാക്കിയെന്നാണ് വിമർശകരുടെ ആരോപണം. 1.1 കോടി ആളുകൾ അധിവസിക്കുന്ന വൂഹാൻ ആണ് കോവിഡിെൻറ പ്രഭവകേന്ദ്രം.

2019 ഡിസംബറിലാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. ജനുവരി 23ഓടെ സമ്പൂർണ ലോക്ഡൗൺ നടപ്പാവുകയും ചെയ്തു. ആ ദിവസങ്ങളിൽ ജീവിതത്തിലാദ്യമായി ഒറ്റപ്പെട്ടുേപായ ജനങ്ങളുടെ ഭയവും ദേഷ്യവും ആശങ്കകളുമാണ് ഫാങ് കുറിപ്പുകളാക്കിയത്. രോഗികളാൽ തിങ്ങിനിറഞ്ഞ ആശുപത്രികളും മാസ്കിെൻറ ലഭ്യതയില്ലായ്മയും ഉറ്റവരില്ലാെത അന്ത്യയാത്രക്കൊരുങ്ങിയ ബന്ധുക്കളെ കുറിച്ചും ലോകമറിഞ്ഞു.

അജ്ഞാത സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നാണ് വധഭീഷണിയേറെയും. ട്വിറ്ററിനു സമാനമായ വീബോ ആണ് ചൈനയിലെ ജനകീയ സമൂഹമാധ്യമം. വൂഹാനിലെ ജനങ്ങളുടെ വിവരങ്ങൾ ചോർത്തിയതു വഴി ഫാങിന് വൻ തുക ലഭിച്ചതായും ചിലർ ആരോപിച്ചു. ദേശീയവാദികളുടെ അതിക്രമത്തിനെതിരെ ഫാങ് വീബോക്ക് പരാതി നൽകിയിട്ടുണ്ട്.

വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടഡ്രസിൽ കത്തയച്ചവരും കുറവല്ല. യു.എസ് പ്രസാധകരായ ഹാർപർ കോളിൻസ് ഈ കുറിപ്പുകൾ വൂഹാൻ ഡയറീസ് എന്ന പേരിൽ അടുത്ത ജൂണിൽ പുസ്തകമാക്കാനൊരുങ്ങുകയാണ്. ഇതും ദേശീയവാദികളെ ചൊടിപ്പിച്ചു. ചൈനീസ് ഭരണകൂടത്തിെൻറ വിമർശക കൂടിയാണീ എഴുത്തുകാരി. വാങ് ഫങ് എന്നാണ് എഴുത്തുകാരിയുടെ യഥാർഥ നാമം. ഫാങ് ഫാങ് തൂലിക നാമമാണ്.

Tags:    
News Summary - Chinese Writer Of Wuhan Diary Faces Backlash, Alleges Death Threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.