ചൈനീസ് വിമാനം യു.എസ് വിമാനത്തിന് ആറു മീറ്റർ അകലെ

വാഷിങ്ടൺ: ചൈനീസ് യുദ്ധവിമാനം അമേരിക്കൻ നിരീക്ഷണ വിമാനത്തിന് ആറു മീറ്റർ അകലെയെത്തിയതായി റിപ്പോർട്ട്. ദക്ഷിണ ചൈന കടലിന് മുകളിൽ ഡിസംബർ 21നാണ് സംഭവമെന്ന് യു.എസ് സൈനിക അധികൃതർ പറഞ്ഞു.

കൂട്ടിയിടി ഒഴിവാക്കാൻ യു.എസ് വിമാനത്തിന് തിരിക്കേണ്ടി വന്നു. ചൈനീസ് നാവികസേനയുടെ ജെ 11 യുദ്ധവിമാനത്തിലെ പൈലറ്റ് സുരക്ഷിതമല്ലാത്ത നീക്കമാണ് നടത്തിയതെന്നും അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ നിയമാനുസൃതമായ പതിവ് നിരീക്ഷണമാണ് യു.എസ് വിമാനം നടത്തിയതെന്നും യു.എസ് കമാൻഡ് വ്യക്തമാക്കി.

യു.എസ് പിന്തുണയുള്ള തായ്‍വാന്റെ സ്വയംഭരണ അവകാശം ചൈന തള്ളിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചൈനയുടെ 71 യുദ്ധവിമാനങ്ങൾ തായ്‍വാൻ മേഖലയിൽ അഭ്യാസപ്രകടനം നടത്തിയിരുന്നു. അമേരിക്കയും തായ്‍വാനും പ്രകോപനം തുടരുന്നതിനാലാണ് വ്യോമാഭ്യാസം നടത്തിയതെന്ന് ചൈനീസ് അധികൃതർ പ്രതികരിച്ചു.

Tags:    
News Summary - Chinese plane six meters away from US plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.