പട്ടികളെയും പൂച്ചകളെയും തിന്നുന്നത് നിരോധിച്ച് ചൈനീസ് നഗരം

ബീജിങ്: കൊറോണ പശ്ചാത്തലത്തിൽ ചൈനയിലെ ഷെൻ‌ഷെൻ നഗരത്തിൽ പട്ടികളെയും പൂച്ചകളെയും തിന്നുന്നത് നിരോധിച്ചു. മെ യ് ഒന്നിന് നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചതായി ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു.

പാമ്പ്, തവള, ആമ എന്നിവക്കും നിരോധനം ബാധകമാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം പാസാകുന്നത്.
വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നത് നിരോധിക്കണമെന്ന് ചൈനീസ് സർക്കാറിനോട് മൃഗസംരക്ഷണ പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഈ നിയമത്തെ അവർ ചരിത്രപരമായ നീക്കമായി വിശേഷിപ്പിച്ചു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വന്യമൃഗങ്ങളുടെ വിൽപനയും ഉപഭോഗവും ചൈന ഇതിനകം നിരോധിച്ചിരുന്നു. പന്നി, പശു, ആട്, കഴുത, മുയൽ, കോഴി, താറാവ് തുടങ്ങിയവയെ കഴിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
കൊറോണ വൈറസ് ബാധ വ്യാപകമായപ്പോൾ മൃഗങ്ങളെ ആഹാരമാക്കുന്ന ചൈനീസ് ജനതയുടെ ഭക്ഷണ രീതിയാണ് അതിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Chinese city BANS the eating of dogs and cats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.