ജറൂസലമിൽ കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറ്റി; രണ്ടു പേർ കൊല്ലപ്പെട്ടു

ജറൂസലം: പടിഞ്ഞാറൻ ജറൂസലമിലെ ജൂത സെറ്റിൽമെന്റിന് സമീപം തിരക്കേറിയ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി ഇസ്രായേലി പൊലീസ്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർ ഡ്രൈവ് ചെയ്തയാളെ വെടിവെച്ചുകൊന്നു. ആറ് വയസ്സുള്ള കുട്ടിയും യുവാവുമാണ് മരണപ്പെട്ടത്.

ഏതാനും മാസങ്ങളായി ഇസ്രായേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പുകളിൽ അടക്കം ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ 40 ദിവസത്തിനിടെ 43 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ജനുവരി 27ന് ഫലസ്തീൻകാരൻ ജൂത സിനഗോഗിന് പുറത്ത് നടത്തിയ വെടിവെപ്പിൽ ഏഴു പേരും കൊല്ലപ്പെട്ടു.

Tags:    
News Summary - Child, Man Killed in Jerusalem Car Ramming Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.