സൻആ: ബുധനാഴ്ച യമനിലെ ഏദൻ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. 110 പേർക്ക് പരിക്കുണ്ട്. യമനിലെ പുതിയ കാബിനറ്റ് അംഗങ്ങളേയും വഹിച്ചുള്ള വിമാനം പറന്നിറങ്ങിയ ഉടനെയായിരുന്നു സ്ഫോടനം. എന്നാൽ, ഈ വിമാനത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
ഹൂതി വിമതർ നാല് ബാലിസ്റ്റിക് മിസൈലുകൾ വിമാനത്താവളത്തിലേക്ക് തൊടുത്തതായി യമെൻറ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ ആരോപിച്ചു. ആരോപണത്തോട് വിമതർ പ്രതികരിച്ചില്ല. വിമാനത്താവള ആക്രമണത്തിന് ശേഷം കാബിനറ്റ് അംഗങ്ങളെ മാറ്റിയ സ്ഥലത്തിന് സമീപം മറ്റൊരു സ്ഫോടനമുണ്ടായതായി അധികൃതർ പറഞ്ഞു.
ഇവിടെ സ്ഫോടക വസ്തുക്കളുമായി എത്തിയ ഡ്രോൺ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.