വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിയമിച്ച് ഉദ്യോഗസ്ഥരോട് രാജിവെക്കാൻ നിർദേശിച്ച് ബൈഡൻ ഭരണകൂടം. മിലിറ്ററി സർവീസ് അക്കാദമിയിലെ ഉപദേശക സമിതിയിലുള്ള ഉദ്യോഗസ്ഥർക്കാണ് അന്ത്യശാസനം നൽകിയത്. രാജിവെച്ചില്ലെങ്കിൽ ഇവരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പെസർ, സീനിയർ കൗൺസിലർ കെല്ലാനെ കോൺവേ, മുൻ സുരക്ഷ ഉപദേഷ്ടാവ് എച്ച്.ആർ. മക്മാസ്റ്റർ എന്നിവരോടാണ് രാജിവെക്കാൻ നിർദേശിച്ചത്. നേവൽ അക്കാദമി, എയർഫോഴ്സ് അക്കാദമി, വെസ്റ്റ് പോയിന്‍റ് എന്നിവിടങ്ങളിലെ ഉപേദശക സമിതികളിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
ഇത്തരമൊരു അഭ്യർഥന ഇവരോട് നടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പസ്കി സ്ഥിരീകരിച്ചു. നിലവിൽ വിവിധ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അതിനർഹരാണോയെന്ന് പരിശോധിക്കാനുള്ള അവസരം മറ്റുള്ളവർക്ക് നൽകുകയാണ്. കേവലം എതെങ്കിലുമൊരു പാർട്ടിയുടെ രജിസ്ട്രേഷനല്ല വിവിധ സ്ഥാനങ്ങളിൽ വഹിക്കുന്നതിനുള്ള യോഗ്യതയെന്നാണ് പ്രസിഡന്‍റ് കാണുന്നതെന്നും പ്രസ് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.