കീവ്: ലോകത്തിെൻറ 'ബേബി ഫാക്ടറി' എവിടെയാണെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു ഉത്തരമേയുള്ളൂ. അതാണ് ഉക്രെയിൻ. ലോകത്ത് ഏറ്റവുംകൂടുതൽ വാടക ഗർഭധാരണം നടക്കുന്ന നാടുകളിൽ ഒന്നായി ഉക്രെയിൻ മാറിയിട്ടുണ്ട്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ഇവിടെ വന്നാൽ വാടകഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിക്കാലെന്ന ആഗ്രഹം സഫലമാക്കാം. വാടക ഗർഭധാരണം നിരോധിക്കപ്പെടാത്ത ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഉക്രെയിൻ. ഇന്ത്യയും മലേഷ്യയുമൊക്കെ വിദേശികൾക്കുവേണ്ടിയുള്ള വാടക ഗർഭധാരണം നേരത്തേ നിയമംമൂലം നിരോധിച്ചിരുന്നു.
പ്രതിവർഷം 2,500-3,000 കുട്ടികൾ വിദേശ മാതാപിതാക്കൾക്കായി ഉക്രെയിനിൽ വാടകഗർഭധാരണംവഴി ജനിക്കുന്നുണ്ട്. ഉപഭോക്താക്കളിൽ മൂന്നിലൊന്നും ചൈനക്കാരാണെന്നും എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ആഗോള വാണിജ്യ വാടകഗർഭധാരണ വിപണിക്ക് ഇപ്പോൾ അഞ്ച് ബില്യൺ യൂറോയുടെ മൂല്യമുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്.
വാടകഗർഭധാരണ ചിലവ്
കുട്ടിയെ ആവശ്യമുള്ളവർ വിവാഹിതരായ ഭിന്നലിംഗ ദമ്പതികളായിരിക്കണമെന്നും അവരുടെ വന്ധ്യതാ രോഗനിർണയത്തിെൻറ തെളിവ് ഉണ്ടായിരിക്കണമെന്നും ഉക്രെയിനിലെ നിയമത്തിൽ പറയുന്നു. ഒരു ഗർഭധാരണത്തിെൻറ ശരാശരി ചിലവ് 25,000 (22 ലക്ഷം രൂപ) മുതൽ 70,000 യൂറോ (61 ലക്ഷം രൂപ) വരെയാണ്. കീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൗ രംഗത്തെ പ്രമുഖസ്ഥാപനമായ ബയോടെക്സ്കോം 39,900 യൂറോ ആണ് വാടകഗർഭധാരണത്തിന് ഈടാക്കുന്നത്. രണ്ട് പ്രാവശ്യത്തെ ചിലവ് 49,900 യൂറോയാണ്. ഈ വ്യവസായം ആയിരക്കണക്കിന് മാതാപിതാക്കൾക്ക് പ്രത്യാശ നൽകിയിട്ടുണ്ടെങ്കിലും നിരവധി തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. പല വാടക അമ്മമാർക്കും വാഗ്ദാനം ചെയ്യുന്ന പേമെൻറുകൾ ലഭിക്കാറില്ലെന്ന പരാതി വ്യാപകമാണ്.
പലയിടങ്ങളിലും 'കന്നുകാലികളെപ്പോലെ'സ്ത്രീകളെ പ്രസവ വാർഡിൽ സൂക്ഷിക്കുന്നതായി ക്ലിനിക്കുകളിൽ എത്തിയ ദമ്പതിമാർ വെളിെപ്പടുത്തിയിട്ടുണ്ട്. വാടകഗർഭധാരണം അമ്മമാരിൽ ദീർഘകാലത്തേക്ക് ശാരീരികവും മാനസികവുമായ സ്വാധീനം ചെലുത്തുമെന്നും നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.