ബെയ്ജിങ്: എവറസ്റ്റിന്റെ തിബറ്റൻ ചരിവുകളിൽ ഉണ്ടായ ശക്തമായ ഹിമപാതത്തിൽ മൂന്ന് ദിവസം കുടുങ്ങിക്കിടന്ന 850ലധികം പേരെ രക്ഷപ്പെടുത്തി. പർവതാരോഹകരും ഗൈഡുകളും സഹായികളും ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്.
നൂറുകണക്കിന് ഗ്രാമവാസികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഇവരെ രക്ഷിച്ചത്. തെക്കുപടിഞ്ഞാറൻ തിബറ്റ് സ്വയംഭരണ മേഖലയിലെ സിഗാസ് സിറ്റിയിലെ ഡിൻഗ്രി കൗണ്ടിയിലാണ് ഇവർ കുടുങ്ങിയത്. എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.