കാഠ്മണ്ഡു: ആർത്തവസമയത്ത് മാറ്റിപ്പാർപ്പിച്ച ജനലുകൾ ഇല്ലാത്ത കുടിലിനകത്ത് പ ുകയിൽ ശ്വാസംമുട്ടി അമ്മക്കും മക്കൾക്കും ദാരുണാന്ത്യം. നേപ്പാളിലെ പടിഞ്ഞാറൻ ബാജുര ജി ല്ലയിൽ ആണ് നടുക്കുന്ന സംഭവം. 35കാരിയായ അംബ ബഹോരയും ഒമ്പതും 12ഉം വയസ്സുള്ള രണ്ട് ആൺ മക്കളുമാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പിറ്റേന്ന് കുടിലിെൻറ വാതി ൽ തുറന്ന ഭർതൃമാതാവാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടത്. തണുപ്പകറ്റാനുള്ള വസ്ത്രത്തിെൻറ ഭാഗങ്ങളും ബൊഹാരയുടെ കാലുകളും കത്തിയ നിലയിൽ ആയിരുന്നു. നേപ്പാളിലെ കടുത്ത ശീതകാലാവസ്ഥയിൽ തണുപ്പകറ്റാനിട്ട തീയുടെ പുകയിൽ അകപ്പെട്ടുപോയതാണ് ഇവർ എന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്നും പ്രദേശിക പൊലീസ് മേധാവിയായ ഉദ്ദം സിങ് പറഞ്ഞു. ‘ചൗപടി’ എന്ന പേരിൽ അറിയപ്പെടുന്ന ഇൗ ദുരാചാരം നേപ്പാളിൽ 2005ൽ നിരോധിച്ചിട്ടുണ്ടെങ്കിലും ഉൾപ്രദേശങ്ങളിലും യാഥാസ്ഥിതിക വിഭാഗങ്ങളുടെ ഇടയിലും തുടരുന്നുണ്ട്.
ആർത്തവസമയത്തും പ്രസവാനന്തരവും സ്ത്രീകൾ അശുദ്ധരാണെന്നും ഇവരെ സ്പർശിക്കാൻ പാടില്ലെന്നുമാണ് വിശ്വാസികൾ കരുതുന്നത്. ഇതനുസരിച്ച് ഭക്ഷണം, ദൈവിക വിഗ്രഹങ്ങൾ, കന്നുകാലികൾ, പുരുഷൻമാർ തുടങ്ങിയവയെ സ്പർശിക്കുന്നതിൽ സ്ത്രീകൾക്ക് വിലക്കുണ്ട്. അതിനാൽതന്നെ വീടുകളിൽനിന്നും അകലെ മറ്റൊരിടത്തായിരിക്കും ആർത്തവകാരികളെ പാർപ്പിക്കുക.
ഇങ്ങനെ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകൾ പാമ്പുകടിയേറ്റും പുകയിൽ ശ്വാസം മുട്ടിയും മരിച്ച സംഭവങ്ങൾ നിരവധിയാണ്. പുകശ്വസിച്ച് കഴിഞ്ഞവർഷം 21 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. നിയമം കർശനമായി നടപ്പാക്കാൻ പൊലീസ് തയാറാവണമെന്ന് നേപ്പാളിലെ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സ്ത്രീകൾ മരിച്ചുവീഴുന്നത് തുടർക്കഥയാവുമെന്നും കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.