കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങളിൽ യു.എസ് സേന നടത്തിയ ആക്രമണത്തിൽ െഎ.എസ് കമാൻഡർ കൊല്ലപ്പെട്ടു. അബൂ സയീദ് ഒർകാസ എന്ന െഎ.എസിെൻറ മുതിർന്ന നേതാവാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ-യു.എസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് നൻഗർഹാർ പ്രവിശ്യയിലെ കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയത്. അമേരിക്കയുടെയും അഫ്ഗാെൻറയും ശത്രുക്കളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് യു.എസ് സൈനിക വക്താവ് കേണൽ മാർടിൻ ഒ ഡണൽ മാധ്യമങ്ങളോട് പറഞ്ഞു.
2014 മുതൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സാന്നിധ്യമറിയിച്ച െഎ.എസ് സൈനികർക്കും സിവിലിയന്മാർക്കും നേരെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.