കാബൂൾ: താലിബാൻ അനുകൂല സംഘത്തെ ലക്ഷ്യമിട്ട് ജനുവരി എട്ടിന് ഹിറാത്ത് പ്രവിശ്യയിൽ അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാരും മരിച്ചതായി അഫ്ഗാനി സ്താൻ അധികൃതർ. മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടെ 10 പേരാണ് മരിച്ചത്. പടിഞ്ഞാറൻ ഹിറാത്ത് പ്രവിശ്യയിലെ ശിന്ദനഡ് ജില്ലയിലാണ് ആക്രമണം നടന്നത്. രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും അഫ്ഗാൻ മനുഷ്യാവകാശ കമീഷൻ അംഗം പറഞ്ഞു.
അഫ്ഗാൻ സൈന്യമോ അമേരിക്കൻ സൈന്യമോ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ, ആക്രമണത്തിൽ താലിബാൻ അനുകൂല സംഘം കമാൻഡറായ മുല്ല നങ്ക്യാലിയയും 15 വിമതരും കൊല്ലപ്പെട്ടതായി ഹിറാത്ത് പ്രവിശ്യ കൗൺസിൽ അംഗം വകീൽ അഹ്മദ് കരോഖി പറഞ്ഞു. കമാൻഡറെ കൊലപ്പെടുത്തിയ നടപടി മണ്ടത്തമാണെന്ന് കറോഖി പറഞ്ഞു.
കമാൻഡറുടെ സംഘം പ്രദേശത്ത് തമ്പടിച്ചതിനാൽ താലിബാെൻറ നേരിട്ടുള്ള ഭീഷണി ഉണ്ടായിരുന്നില്ലെന്നും മേഖലയിൽ സമാധാനമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.