പെഷാവർ: പാകിസ്താനിൽ നാലു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മുഹമ്മദ് നബിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. മരിച്ച കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ് മുഹമ്മദ് നബി. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കരിമ്പിൻതോട്ടത്തിൽവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും തുടർന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
നേരേത്ത പഞ്ചാബ് ഫോറൻസിക് സയൻസ് നൽകിയ റിപ്പോർട്ടിൽ കൊല്ലപ്പെടുന്നതിനുമുമ്പ് കുട്ടി ബലാത്സംഗത്തിന് വിധേയമായതായി ചൂണ്ടിക്കാട്ടിയിരുന്നു. നേരേത്ത കസൂറിൽ ഏഴുവയസ്സുകാരിയെയും ഇത്തരത്തിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു കേസിൽ കുറ്റവാളിയെ അറസ്റ്റു ചെയ്തെങ്കിലും പൊലീസ് അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.