കാബൂൾ: അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന ചാവേറാക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും 10ലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി ടോലൊ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ ലക്ഷ്യംവെച്ചുള്ള ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
താലിബാന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് ഹെല്‍മന്ദ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് രണ്ടാം തവണയാണ് സ്ഥാനാര്‍ഥിയെ ലക്ഷ്യംവെച്ച് സ്ഫോടനം നടക്കുന്നത്. ഈ മാസം രണ്ടിന് പ്രചാരണ റാലിക്കിടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 13 പേര് മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് താലിബാനടക്കമുള്ള സായുധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് പാർലമെൻറ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.