ശ്രീലങ്കയിൽ തീവ്ര ബുദ്ധിസ്റ്റ് സംഘടന രാഷ്ട്രീയത്തിലേക്ക്

കൊളംബോ: ശ്രീലങ്കയിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ മുസ്ലിംവിരുദ്ധ ആക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ച തീവ്ര സിംഹള-ബുദ്ധ സംഘടന രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നു. മഹാസൻ ബാലകായ എന്ന പേരിലറിയപ്പെടുന്ന സംഘടന കഴിഞ്ഞ ദിവസമാണ് പാർട്ടി രജിസ്ട്രേഷന് ശ്രമമാരംഭിച്ചതായി വെളിപ്പെടുത്തിയത്. 

മറ്റു സിംഹള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന പാർട്ടിയായിരിക്കും രൂപവത്കരിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിംഹളർക്കു മാത്രമായി രാഷ്ട്രീയ പാർട്ടി നിലവിലില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നതെന്നാണ് വിശദീകരണം. 

കാൻഡി, അംപാര ജില്ലകളിലുണ്ടായ മുസ്ലിംവിരുദ്ധ കലാപത്തിൽ പള്ളികൾക്കും കടകൾക്കുംനേരെ ആക്രമണങ്ങൾ നടത്തിയത് ഇൗ സംഘടനയാണ്. നേരേത്തതന്നെ മുസ്ലിംകൾക്കെതിരെ വിദ്വേഷ വിഡിയോകൾ പ്രചരിപ്പിച്ചതിെൻറ പേരിൽ ഇവർ വിമർശനം നേരിട്ടിട്ടുണ്ട്.

Tags:    
News Summary - sri lanka politics- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.