സോൾ: വിമത സേനയെ സഹായിച്ചെന്ന കേസിൽ 70 വർഷം മുമ്പ് തൂക്കിലേറ്റിയയാളെ കുറ്റക്കാരനല ്ലെന്ന് കണ്ട് മരണാനന്തരം 72 വർഷത്തിനുശേഷം ദക്ഷിണ കൊറിയൻ കോടതി ‘വിട്ടയച്ചു’. ചങ് ഹ്വാങ് ബോങ് (29) എന്നയാളെ തെറ്റായാണ് ശിക്ഷിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ദക്ഷിണ കൊറിയയിലെ തെക്കുപടിഞ്ഞാറൻ നഗരങ്ങളായ യൊഒസു, സൻചിയോൺ എന്നിവിടങ്ങളിലെ സർക്കാറിനെതിരെ 1948ൽ ഇടതുപക്ഷ സൈനികരുടെ നേതൃത്വത്തിൽ നടന്ന കലാപത്തെ സഹായിച്ചെന്നാരോപിച്ച് നൂറുകണക്കിനാളുകളെ തൂക്കിലേറ്റിയിരുന്നു. അറസ്റ്റ് ചെയ്ത് 22 ദിവസത്തിനുള്ളിലാണ് ചങ് അടക്കമുള്ളവരെ തൂക്കിലേറ്റിയത്.
2009ൽ സർക്കാറിെൻറ വസ്തുതാന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ 438 പേരെ അന്യായമായാണ് തൂക്കിലേറ്റിയതെന്ന് കണ്ടെത്തി. പുനർവിചാരണക്കായി 2013ൽ ചങിെൻറ മകൾ നൽകിയ അപേക്ഷക്ക് കഴിഞ്ഞ വർഷം മാർച്ചിലാണ് സുപ്രീംകോടതി അനുമതി നൽകിയത്.
വിചാരണക്കൊടുവിൽ തിങ്കളാഴ്ചയാണ് ഗ്വാങ്ഗ്ജു ജില്ല കോടതി ചങ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. സർക്കാർ നിയമവിരുദ്ധമായാണ് വധശിക്ഷ നടപ്പാക്കിയതെന്നും മാപ്പ് ചോദിക്കുന്നതായും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.