ധാക്ക: നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1000 ആയി. 2.4 കോടി ജനങ്ങൾ ദുരന്തബാധിതരാണ്. ദിവസം കഴിയുന്തോറും സ്ഥിതി മോശമായി വരുകയാണെന്ന് റെഡ് ക്രോസ് അണ്ടർ സെക്രട്ടറി ജനറൽ ജഗൻ ചപഗൈൻ പറഞ്ഞു.
ദശാബ്ദങ്ങൾക്ക് ശേഷമാണ് തെക്കൻ ഏഷ്യയിൽ ഇത്രയും വിനാശകരമായ വെള്ളപ്പൊക്കമുണ്ടാകുന്നത്. റോഡ് ഗതാഗതം താറുമാറായിക്കിടക്കുന്നതിനാൽ പല ഗ്രാമങ്ങളിലേക്കും ബോട്ടുപയോഗിച്ച് മാത്രാണ് എത്തിപ്പെടാൻ സാധിക്കുന്നത്.
കോടിക്കണക്കിന് രൂപ രക്ഷാപ്രവർത്തനത്തിന് ആവശ്യമാണ്. സർക്കാറിെൻറ ഭാഗത്തുനിന്നും രക്ഷാപ്രവർത്തനം നടത്തുന്നതിന് കാര്യമായ ഇടപെടലുകളില്ലെന്ന് ദുരന്തബാധിതർ ആരോപിക്കുന്നു. പല ഗ്രാമങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ജലജന്യരോഗങ്ങൾ പരക്കുന്നതിന് സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.