സുലൈമാനി വധം: ചാരപ്പണി ചെയ്തയാൾക്ക് വധശിക്ഷ വിധിച്ച് ഇറാൻ

തെഹ്റാൻ: ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ യു.എസിനും ഇസ്രായേലിനും വിവരങ്ങൾ കൈമാറിയ ആളെ വധിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ജനുവരിയിൽ ബഗ്ദാദിൽ ആളില്ലാവിമാനംവഴിയുള്ള ആക്രമണത്തിലാണ് അമേരിക്ക സുലൈമാനിയെ വധിച്ചത്. 

വധശിക്ഷക്ക് വിധേയനാകുന്ന ആളുടെ പേര് മഹ്മൂദ് മൂസവി മാജിദ് ആണ് എന്നതല്ലാതെ മറ്റുവിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. ഇയാൾക്ക് സി.ഐ.എയും മൊസാദുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇറാൻ ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈൻ ഇസ്മായിലി പറഞ്ഞു. 

Tags:    
News Summary - Soleimani case update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.