ലാഹോർ: പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റത് നഗരത്തിൽ റാലിക്കിടെ തഹ്രീകെ ഇൻസാഫ് പാർട്ടി അധ്യക്ഷൻ ഇംറാൻ ഖാനുനേരെ ചെരിപ്പേറ്. വാഹനത്തിൽനിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിനുനേരെ ആക്രമി ചെരിപ്പെറിഞ്ഞത്. ഇംറാൻ ഖാന് വലതുവശത്തായി നിൽക്കുകയായിരുന്ന പാർട്ടി നേതാവ് അലീം ഖാെൻറ നെഞ്ചിലാണ് ചെരിപ്പ് പതിച്ചത്. ആക്രമണത്തെ തുടർന്ന് ഇംറാൻ സംസാരം അവസാനിപ്പിച്ചു.
ഒരാഴ്ചക്കിടെ പാകിസ്താനിൽ രാഷ്ട്രീയക്കാർക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ലാഹോറിലെ ജാമിഅ നഇൗമിയ മതപാഠശാലയിലെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനുനേരെ കഴിഞ്ഞ ഞായറാഴ്ച വിദ്യാർഥി ചെരിപ്പെറിഞ്ഞിരുന്നു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച സിയാൽകോട്ടിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിെൻറ മുഖത്ത് ഒരാൾ മഷിയൊഴിച്ചിരുന്നു. ഇൗ സംഭവത്തിലും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.