ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, സഹോദരൻ ശഹബാസ് ശരീഫ്, തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാൻ എന്നിവരെയും കുടുംബത്തെയും തഹ്രീകെ താലിബാൻ ഉന്നം വെച്ചതായി റിപ്പോർട്ട്.
ശരീഫ് കുടുംബത്തിനു നേരെ ആക്രമണത്തിന് സാധ്യതയെന്ന് കാണിച്ച് ഒന്നിലധികം ഇൻറലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഏപ്രിൽ ഒന്നിന് ലഭിച്ച ഇൻറലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നാഷനൽ കൗണ്ടർ ടെററിസം അതോറിറ്റി (നാക്ട) പൊലീസിനും മറ്റു സുരക്ഷ ഏജൻസികൾക്കും മുന്നറിയിപ്പ് സന്ദേശം അയച്ചു.
ആഭ്യന്തര മന്ത്രി അഹ്സൻ ഇഖ്ബാലിെൻറ നിർദേശാനുസരണം ജീവന് ഭീഷണിയുള്ള കാര്യം ഇംറാൻ ഖാനെയും ബന്ധപ്പെട്ടവരെയും ധരിപ്പിച്ചിട്ടുണ്ട്. ഇംറാൻ ഖാെൻറ ഝലം ജില്ലയിലെ പിൻഡ് ദാദൻ ഖാൻ സന്ദർശനത്തിെൻറ രണ്ടു ദിവസം മുമ്പ് ഭീഷണി സന്ദേശം ലഭിച്ച കാര്യം ഒൗദ്യോഗികമായി അറിയിച്ചതായി തഹ്രീകെ ഇൻസാഫ് പാർട്ടി വക്താവ് ഫവാദ് ഹുസൈൻ ചൗദരി സ്ഥിരീകരിച്ചിട്ടുണ്ട്.
പാർട്ടി പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഇംറാൻ ഖാനും നേതാക്കന്മാരും പൊതുപരിപാടികളിൽ പെങ്കടുക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തിയത്. 2007 ഡിസംബർ 19ന് മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടായെ വധിക്കാൻ അൽഖാഇദ തലവൻ ഉസാമ ബിൻലാദിൻ ആസൂത്രണം ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി ചാരസംഘടനയായ െഎ.എസ്.െഎ ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.