ഇസ്ലാമാബാദ്: രാജ്യ സുരക്ഷയെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി ഇംറാൻ ഖാെ ൻറ അധ്യക്ഷതയിൽ പാകിസ്താനിൽ അടിയന്തര ദേശീയ സുരക്ഷ കൗൺസിൽ യോഗം ചേർന്നു. പുൽവാമ ഭ ീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത ്തിലാണ് യോഗം.
സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ, സേനാനായകർ, ഇൻറലിജൻസ് മേ ധാവികൾ, സുരക്ഷ ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന ധനകാര്യ, പ്രതിരോധ, വിദേശ, ആഭ്യന്തര മന്ത്രിമാർ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
പാകിസ്താൻ വധശിക്ഷക്കു വിധിച്ച നാവിക സേന മുൻ മേധാവി കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച ഹരജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടരുന്നതിനിടെയാണ് യോഗമെന്നതും ശ്രദ്ധേയം.
ബാജ്വയും ഇംറാനും പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. സുരക്ഷകാര്യങ്ങളാണ് ഇരുവരും ചർച്ചചെയ്തതെന്ന് പാക് മാധ്യമമായ ജിയോ ടി.വി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ അതേനാണയത്തിൽ തിരിച്ചടിക്കാൻ ഇംറാൻ സായുധസേനക്ക് നിർദേശം നൽകി. പുൽവാമ ഭീകരാക്രമണത്തിൽ ഒരുതരത്തിലും പാകിസ്താന് പങ്കില്ലെന്ന് വിശദമാക്കിയതാണ്. അത് വിശ്വസിക്കാതെ ഇന്ത്യ ആക്രമിക്കാൻ തുനിഞ്ഞാൽ പാക്ജനതയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട സംഘർഷം ചർച്ചയിലൂടെ പരിഹരിക്കാൻ തയാറാണ്. വളരെ ആസുത്രിതമായാണ് ഹീനമായ ആക്രമണം നടപ്പാക്കിയത്. ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പാകിസ്താൻ തയാറാണ്.
പാക്മണ്ണിൽ ഭീകരർക്ക് വേരുകളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. ഇന്ത്യ ഇക്കാര്യത്തിൽ ക്രിയാത്മകമായി പ്രതികരിക്കുെമന്ന് പ്രതീക്ഷിക്കുന്നതായും ഇംറാൻ പറഞ്ഞു. കശ്മീർ പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്രസമൂഹം ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫലാഹെ ഇൻസാനിയത് ഫൗണ്ടേഷനെ നിരോധിച്ചു
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ ആസൂത്രകൻ ഹാഫിസ് മുഹമ്മദ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅത്തുദ്ദഅ്വയുടെ പോഷക സംഘടനയായ ഫലാഹെ ഇൻസാനിയത് ഫൗണ്ടേഷനെ പാകിസ്താൻ നിരോധിച്ചു. ജമാഅത്തുദ്ദഅ്വയുടെ ജീവകാരുണ്യ സംഘടനയാണിത്. ദേശീയ സുരക്ഷ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിെൻറ നിരീക്ഷണത്തിലുള്ള സംഘടനകളാണ് ഇവ രണ്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.