ക്വാലാലംപുർ: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യയുടെ എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ അവസാനിപ്പിക്കുന്നു. പുതിയ തെളിവുകൾ ലഭ്യമാകാത്തിടത്തോളം ഇനി തിരച്ചിൽ തുടരില്ലെന്ന് പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വ്യക്തമാക്കി. 2014 മാർച്ചിലാണ് ക്വാലാലംപുരിൽനിന്ന് െബയ്ജിങ്ങിലേക്കുള്ള യാത്ര മധ്യേ വിമാനം അപ്രത്യക്ഷമായത്. അമേരിക്കൻ സഹായത്തോടെ മൂന്നുമാസം തുടർച്ചയായ തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല.
തുടർന്ന് ആസ്ട്രേലിയയിലെ സ്വകാര്യ സംഘവും വിമാനത്തെ അന്വേഷിച്ചിറങ്ങി. ദക്ഷിണ ഇന്ത്യൻ സമുദ്രത്തിെൻറ വലിയൊരു ഭാഗം ഇവർ നിരീക്ഷിെച്ചങ്കിലും നിരാശയായിരുന്നു ഫലം. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇൗ തിരച്ചിലും കഴിഞ്ഞവർഷം നിർത്തിവെച്ചിരുന്നു.
നടപടി അവസാനിപ്പിക്കുകയാണെന്നും വിമാനയാത്രികരുടെ ബന്ധുക്കളുടെ വികാരം ഉൾകൊള്ളുന്നുവെന്നും മഹാതിർ മുഹമ്മദ് പറഞ്ഞു. പ്രധാന സൂചനകൾ ലഭിച്ചാൽ തിരച്ചിൽ പുനരാരംഭിക്കുമെന്നും അദ്ദേഹം ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.