ഇസ്ലാമാബാദ്: 18 മാസത്തിനു ശേഷം മുന്‍ പാക് പ്രസിഡന്‍റും പാക് പീപ്ള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍മാനുമായ ആസിഫ് അലി സര്‍ദാരി ദുബൈയില്‍നിന്ന് പാകിസ്താനില്‍ വെള്ളിയാഴ്ച തിരിച്ചത്തെി. പുതിയ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായി സംസാരിച്ചതിനു ശേഷമാണ് സര്‍ദാരി തിരിച്ചത്തെുന്നതിനെ സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. കറാച്ചി വിമാനത്താവളത്തിലത്തെിയ അദ്ദേഹം കശ്മീര്‍ പാകിസ്താന്‍െറ ഭാഗമാകുമെന്ന് അഭിപ്രായപ്പെട്ടു. 2015 ജൂണിലാണ് സര്‍ദാരി പാകിസ്താന്‍ വിട്ടത്.
സര്‍ദാരി തിരിച്ചത്തെുന്നതിന് മണിക്കൂര്‍ മുമ്പ് അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍െറ അനുയായികളുടെയും വ്യവസായ പങ്കാളി അന്‍വര്‍ മജീദിന്‍െറയും ഓഫിസുകളില്‍ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.