തെഹ്റാൻ: 2015ലെ ആണവ കരാറുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ റദ്ദാക്കിയ സാഹചര്യത ്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിെൻറ പരിധികൾ ഇല്ലാതായതായി ഇറാൻ പ്രസിഡൻറ് ഹസ ൻ റൂഹാനി. വൻശക്തികളുമായുള്ള ആണവ കരാറിനു മുമ്പുള്ളതിനേക്കാൾ മികച്ച സ്ഥിതിയിലാണ് ആണവ മേഖലയിൽ രാജ്യം ഇപ്പോഴുള്ളതൊന്നും ബാങ്ക് മേധാവികളുെട കൂട്ടായ്മയിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഏതാനും മാസങ്ങളായി യുറേനിയം സമ്പുഷ്ടീകരണം 4.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ആണവ കരാർ പ്രകാരം 3.67 ശതമാനമാണ് സമ്പുഷ്ടീകരണം. കരാറിനുമുമ്പ് ഇത് 20 ശതമാനം വരെയായിരുന്നു. 90 ശതമാനമാക്കിയാൽ മാത്രമേ ആണവായുധം നിർമിക്കാനാകൂ. ഉപരോധങ്ങൾ സാമ്പത്തികപ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രഭാഷണത്തിൽ റൂഹാനി അംഗീകരിച്ചു. എന്നാൽ, ദേശസുരക്ഷയെയും വിദേശനയത്തെയും ഇതൊന്നും ബാധിക്കില്ല. ഒരു വെടിയുണ്ട യുദ്ധത്തിലേക്കും വെടിയുണ്ട ഉതിർക്കാതിരിക്കുന്നത് സമാധാനത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.