ബാഗ്ദാദ്: ഇറാഖിൽ യു.എസ് സൈനികർ ക്യാമ്പ് ചെയ്തിരുന്ന വ്യോമതാവളത്തെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്ക് താജി വ്യോമത്താവളത്തെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയാണ് കത്യുഷ റോക്കറ്റുകൾ പതിച്ചത്. ആക്രമണത്തിൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാഖ് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിൽ സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യവും വ്യക്തമാക്കിയിട്ടുണ്ട്. താജി ബേസിൽ നടന്ന ആക്രമണം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ മൈൽസ് കാഗിൻസ് മൂന്നാമൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ബാഗ്ദാദിൽ നിന്ന് 80 കിലോമീറ്റർ (50 മൈൽ) വടക്ക് യു.എസ് ഉദ്യോഗസ്ഥർ താമസിക്കുന്ന ബാലാദ് എയർബേസിൽ എട്ട് കത്യുഷ റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് നാല് ഇറാഖ് സൈനികർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.