ചൈനയിൽ ‘സൈബർ വിമത’ന് 12 വർഷം തടവ്

ബെയ്ജിങ്: മനുഷ്യാവകാശ പ്രശ്നങ്ങളടക്കമുള്ളവ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച് ച ചൈനയിലെ ആദ്യ ‘സൈബർ വിമതൻ’ ഹുവാങ് ക്വി (56) ക്ക് 12 വർഷം തടവുശിക്ഷ. ‘64 ടിയാൻവാങ്’ വെബ്സൈറ്റ് വഴി രാഷ്ട്രത്തിെൻറ രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ചാണ് തിങ്കളാഴ്ച ക്വിയെ കോടതി ശിക്ഷിച്ചത്.

രാഷ്ട്രത്തിെൻറ രഹസ്യങ്ങൾ ചോർത്തി വിദേശ ശക്തികൾക്ക് നൽകിയതായി ശിക്ഷവിധിച്ച മിയാൻയങ് കോടതി വിധിന്യായത്തിൽ പറഞ്ഞു. നാലു വർഷത്തേക്ക് ക്വിയുടെ രാഷ്ട്രീയ അവകാശങ്ങൾ തടഞ്ഞതായും വിധിയിൽ അറിയിച്ചു.
Tags:    
News Summary - prison for china cyber rebel -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.