ലാഹോർ: കോടതിയലക്ഷ്യ പരാമർശത്തിന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാനെ അയോഗ്യനാക്ക ണമെന്നാവശ്യപ്പെട്ട് കോടതിയിൽ പരാതി. മുൻ പ്രധാനമന്ത്രിയും രാഷ്ട്രീയ എതിരാളിയ ുമായ നവാസ് ശരീഫ് ലണ്ടനിൽ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം നീതിന്യായ വ്യവസ്ഥയുടെ തീരുമാനത്തെ ഖണ്ഡിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പാക് പൗരൻ തഹീർ മഖ്സൂദ് ആണ് കോടതിയെ സമീപിച്ചത്.
കോടതിയലക്ഷ്യത്തിന് 2013ൽ ഇംറാന്‍ സുപ്രീംകോടതി നോട്ടീസ് അയച്ച കാര്യവും പരാതിയിലുണ്ട്. ശരീഫിന് ലണ്ടനിൽ ചികിത്സ തേടുന്നതിന് 700 കോടിയുടെ ബോണ്ട് നൽകണമെന്നായിരുന്നു സർക്കാർ മുന്നോട്ടുവെച്ച ഉപാധി. എന്നാൽ, ശരീഫ് ഇതിനു തയാറല്ലെന്ന് അറിയിച്ചു. തൊട്ടുപിന്നാലെ ബോണ്ടില്ലാതെ ഒരു മാസം ശരീഫിന് വിദേശത്ത് ചികിത്സക്കു പോകാൻ ലാഹോർ ഹൈകോടതി അനുമതി നൽകുകയും ചെയ്തു.
സർക്കാറിെൻറ തീരുമാനത്തിന് വിരുദ്ധമായി വിധി പ്രസ്താവിച്ച ലാഹോർ ഹൈകോടതി െബഞ്ചിനെ വിമർശിച്ച ഇംറാൻ ഖാൻ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഉയർത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണെന്നും അധികാരത്തെ കുറിച്ച് തങ്ങളെ പഠിപ്പിക്കേണ്ടെന്നും ചീഫ് ജസ്റ്റിസ് ആസിഫ് സഇൗദ് ഖോസ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.