ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദോഹയിേലക്ക് പോവുകയായിരുന്ന ജെറ്റ് എയർവേയ്സ് വിമാനത്തിലെ യാത്രികൻ മരിച്ചു. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ നിന്ന് പുറപ്പെട്ട 9 ഡബ്ളിയു 202 വിമാനത്തിലുള്ള യാത്രക്കാരനാണ് മരിച്ചത്.
വിമാനം പുറപ്പെട്ട് മണിക്കൂറുകൾക്കകംയാത്രക്കാരെൻറ ആരോഗ്യനില മോശമാവുകയായരുന്നു. ഇതിനെ തുടർന്ന് ഏറ്റവും അടുത്തുളള കറാച്ചി എയർേപാർട്ടിൽ വിമാനമിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കറാച്ചിയിൽആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രികൻ പിന്നീട് മരിച്ചു. എന്നാൽ യാത്രക്കാരെൻറ വിവരങ്ങൾ ജെറ്റ് എയർവേസ് പുറത്ത് വിട്ടിട്ടില്ല.
മൃതദേഹം കൈമാറാനുള്ള എല്ലാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജെറ്റ് എയർവേയ്സ് അറിയിച്ചു. ദോഹയിൽ നിന്ന് മറ്റു വിമാനങ്ങളിൽ വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങേണ്ട പലർക്കും വിമാനം വൈകിയതുമൂലം കണക്ഷൻ ഫ്ളൈറ്റുകൾനഷ്ടമായി. ഇവർക്ക് താമസ സൗകര്യങ്ങൾ നൽകുമെന്നും ജെറ്റ് എയർവേയ്സ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.