ജറൂസലം: കുടിവെള്ള വിതരണവും സന്ദർശകരെയും നിയന്ത്രിക്കുന്നതുൾപ്പെടെ ഫലസ്തീൻ ത ടവുകാർക്കെതിരെ പീഡന നടപടികളുമായി ഇസ്രായേൽ ഭരണകൂടം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ നടപടികൾ ആഴ്ചകൾക്കുള്ളിൽ നടപ്പാക്കുമെന്ന് ഇസ്രായേൽ പൊതുസുരക്ഷ മന ്ത്രി ഗീലാദ് എർദൻ അറിയിച്ചു.
തടവുകാരുടെ മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്ന നടപടി കളിൽനിന്ന് പിൻമാറണമെന്ന് ഫലസ്തീൻ നേതാക്കളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘ ടനകളും ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ജയിലിൽ തടവുകാർ പാചകം ചെയ്യുന്നത് നിരോധിക്കാനും ടെലിവിഷൻ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും നീക്കമുണ്ട്. തടവുകാരുടെ കുടുംബാംഗങ്ങളുടെ സന്ദർശനത്തിന് ഇപ്പോൾ തന്നെ ആവശ്യത്തിലേറെ നിയന്ത്രണമുണ്ട്. ഇസ്രായേൽ പാർലമെൻറ് അംഗങ്ങൾക്കും ഫലസ്തീൻ തടവുകാരെ കാണാൻ വിലക്കുവരുമെന്നും എർദൻ പറഞ്ഞു.
കഴിഞ്ഞവർഷം തടവുകാരുടെ അവസ്ഥകളെ കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയമിച്ചിരുന്നു. ജയിലിൽ ഫത്ഹ്, ഹമാസ് തടവുകാർക്ക് വെവ്വേറെ ലഭിച്ച പരിഗണനയും അവസാനിക്കും. പ്രതിദിനം കുടിക്കാനും കുളിക്കാനും ഒാരോരുത്തർക്കും അനുവദിച്ച വെള്ളത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തുക.
അന്താരാഷ്ട്രനിയമങ്ങൾക്ക് അതീതരാണ് തങ്ങളെന്ന രീതിയിലാണ് ഇസ്രായേൽ പെരുമാറുന്നതെന്ന് ഫലസ്തീൻ നേതാവ് മുസ്തഫ ബർഗൂതി കുറ്റപ്പെടുത്തി. കഴിയാവുന്നതിെൻറ പരമാവധിയിൽ ഫലസ്തീനികളെ അടിച്ചമർത്താനുള്ള അവസരമായാണ് അവരിത് ഉപയോഗിക്കുന്നത്. ഇൗ സ്ഥിതിക്ക് മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തുവരണമെന്ന് പ്രിസണേഴ്സ് കീഷൻ മേധാവി ഖദ്രി അബൂബക്കർ ആവശ്യപ്പെട്ടു.
230 കുട്ടികളും 54സ്ത്രീകളുമുൾപ്പെടെ 5500 ഫലസ്തീനികളാണ് ഇസ്രായേൽ തടവറകളിൽ കഴിയുന്നത്. അതിൽ 1800 ലേറെ ആളുകൾക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ പോലും നിഷേധിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരുന്നു.
700 ലേറെ തടവുകാർ ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണിത്. ക്രൂരമായ മർദനങ്ങളാണ് ഒാരോ തടവുകാരും ഏറ്റുവാങ്ങുന്നത്. അതിനെതിരെ നിരാഹാരസമരങ്ങളുൾപ്പെടെ തടവുകാർ നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.