ഇസ്ലാമാബാദ്: ഭരണഘടന വകുപ്പുകളനുസരിച്ച് അയോഗ്യനാക്കിയ വ്യക്തി രാഷ്ട്രീയ പാർട്ടികളുടെ തലവനായി തുടരാൻ പാടില്ലെന്ന് പാക് സുപ്രീംകോടതി. ദീർഘകാലമായി പാകിസ്താൻ മുസ്ലിം ലീഗിെൻറ (പി.എം.എൽ-എൻ) അധ്യക്ഷപദവിയിൽ തുടരുന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് വിധി തിരിച്ചടിയായി.
പാനമ രേഖകൾ പുറത്തുവിട്ട അഴിമതിക്കേസിനെ തുടർന്ന് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു. ശരീഫിനെ അയോഗ്യനാക്കിയതിനുശേഷവും പാർട്ടിതലപ്പത്ത് തുടരാൻ ഭരണകക്ഷിയായ പാകിസ്താൻ മുസ്ലിംലീഗ് പ്രത്യേക ഭരണഘടന ഭേദഗതി പാസാക്കുകയായിരുന്നു. ഇൗ ഭേദഗതി കൂ
ട്ടിച്ചേർത്താണ് 2017 തെരഞ്ഞെടുപ്പ് നിയമം നിലവിൽ വന്നത്.
ഇൗ നിയമപ്രകാരം ശരീഫിന് പാർട്ടി നേതൃസ്ഥാനത്ത് തുടരാം. ഇതു ചോദ്യംചെയ്ത് പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പഴയ നിയമപ്രകാരം ഉന്നതപദവിയിൽനിന്ന് സുപ്രീംകോടതി പുറത്താക്കിയ ആൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തിരിക്കുന്നത് നിരോധിക്കപ്പെട്ടതാണ്. സുപ്രീംകോടതി ജസ്റ്റിസ് സാഖ്വിബ് നിസാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വാദംകേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.