ഇന്ത്യയുമായി ചർച്ചക്ക് തയാറെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ചർച്ചക്ക് സന്നദ്ധത അറിയിച്ച് പ ാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.

വിദേശകാര്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ജയ്ശങ്കറെ അഭിനന്ദിക്കാനും ഖുറൈശി മറന്നില്ല. മേയ് 30നാണ് ജയ്ശങ്കർ ചുമതലയേറ്റത്. ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തോടെയാണ് ഇന്ത്യ-പാക് ബന്ധം കൂടുതൽ ശിഥിലമായത്. മഞ്ഞുരുക്കത്തിെൻറ സൂചനയുമായി പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.

Tags:    
News Summary - pakistan ready to talk with india-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.