ന്യൂഡൽഹി: വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറി ഇന്ത്യയുടെ നിലപാടിൽ പ്രതികരണവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള തന്റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ നടപടി ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇംറാൻ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ പ്രതികരണം നിരാശപ്പെടുത്തുന്നു. വിശാല കാഴ്ചപ്പാടില്ലാത്ത എത്രയോ ചെറിയ മനുഷ്യർ വലിയ പദവികൾ വഹിക്കുന്നത് തന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ടെന്നും മോദിയെ പേരെടുത്തു പറയാതെ ഇംറാൻ ഖാൻ പറഞ്ഞു.
Disappointed at the arrogant & negative response by India to my call for resumption of the peace dialogue. However, all my life I have come across small men occupying big offices who do not have the vision to see the larger picture.
— Imran Khan (@ImranKhanPTI) September 22, 2018
ജമ്മു-കശ്മീരിൽ ഭീകരർ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെ തുടർന്ന് ന്യൂയോർക്കിൽ നടക്കാനിരുന്ന ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. തീവ്രവാദിയായ ബുർഹാൻ വാനിയുടെ തപാൽ സ്റ്റാമ്പ് പാകിസ്താൻ പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു.
പാക് പിന്തുണയോടെയുള്ള കൊലയെ നിഷ്ഠുരമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ, ഇത്തരമൊരു സാഹചര്യത്തിൽ സംഭാഷണം അർഥശൂന്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ രണ്ടു സംഭവങ്ങളും പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയുടെ യഥാർഥ മുഖവും അവരുടെ അജണ്ടയും ലോകത്തിനു മുന്നിൽ വ്യക്തമാക്കി.
തീവ്രവാദിയെ മഹത്ത്വവത്കരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത് പാകിസ്താൻ അനുരഞ്ജനത്തിെൻറ വഴിക്കില്ലെന്നതിന്റെ തെളിവാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.