ഇസ്ലാമാബാദ്: ബാലാകോട്ട് വ്യോമാക്രമണത്തെ തുടർന്ന് ഫെബ്രുവരി മുതൽ വ്യോമമേഖ ല അടച്ചിട്ടതിനെ തുടർന്ന് പാക് വ്യോമയാന മന്ത്രാലയത്തിന് 8.50 കോടി രൂപ നഷ്ടമുണ്ടായതായി റിപ്പോർട്ട്. വ്യോമയാന വ്യവസായത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പാക് വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാൻ പറഞ്ഞു. എന്നാൽ, പാകിസ്താനേക്കാൾ കൂടുതൽ നഷ്ടം ബാധിച്ചത് ഇന്ത്യയെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമപാത ചൊവ്വാഴ്ച മുതൽ തുറന്നുകൊടുത്തതോടെ ഇന്ത്യ-പാക് വിമാനങ്ങളുടെ സഞ്ചാരം പഴയരീതിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.