ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ വിശ്വസ്തനും പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് പാർട്ടി മുതിർന്ന നേതാവുമായ ദാനിയൽ അസീസിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്. അഞ്ചുവർഷത്തേക്കാണ് പാക് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയത്.
ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വധി. ഒരു ടെലിവിഷൻ പരിപാടിക്കിടെ കേന്ദ്രമന്ത്രിയെ നിന്ദിച്ച് സംസാരിച്ചതിന് ദാനിയലിനെതിരെ ഫെബ്രുവരി രണ്ടിന് കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നറോവൽ എൻ-77 മണ്ഡലത്തിൽനിന്നാണ് ദാനിയൽ മത്സരിക്കാൻ പത്രിക നൽകിയത്. വിധിക്കെതിരെ ഹരജി നൽകുമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ അറിയിച്ചു. മുൻ പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസിനും റാവൽപിണ്ടിയിൽനിന്ന് മത്സരിക്കാൻ വിലക്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇസ്ലാമാബാദിലെ എൻ-53 മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.