ഇസ്ലാമാബാദ്: തട്ടിക്കൊണ്ടുപോയി മതപരിവർത്തനം ചെയ്ത ഹിന്ദു പെൺകുട്ടികൾക്ക് ഒൗദ്യോഗിക സംരക്ഷണം നൽകണമെന്ന് പാക് ഹൈകോടതി ഉത്തരവിട്ടു. പെൺകുട്ടികൾക്കും അ വരുടെ ഭർത്താക്കന്മാർക്കും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നടപടി.
വിവാദമായ കേസ് ചീഫ് ജസ്റ്റിസ് അഥാർ മിനല്ല ആണ് പരിഗണിച്ചത്. കേസിൽ ഏപ്രിൽ രണ്ടിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. അന്വേഷണ സംഘത്തിൽ വനിത പൊലീസ് സൂപ്രണ്ടിനെ നിയമിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയുയർന്ന സാഹചര്യത്തിൽ പാകിസ്താൻ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ ഹോളി ദിനത്തിലാണ് സിന്ധ് പ്രവിശ്യയിലെ ഖോട്കി ജില്ലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ച് കയറിയവർ സഹോദരിമാരായ റീനയെയും (15) രവീണയെയും (13) തട്ടിക്കൊണ്ടുപോയത്.
തുടർന്ന് മുസ്ലിം പണ്ഡിതെൻറ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിവാഹം നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയർന്നു. സംഭവത്തിൽ ഇടെപട്ട വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പെൺകുട്ടികളെ ഉടൻ കണ്ടെത്തി കുടുംബങ്ങളിൽ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണറിൽനിന്ന് വിശദവിവരങ്ങളും തേടി.
മാർച്ച് 20നാണ് പെൺകുട്ടികളെ കാണാനില്ലെന്നു കാണിച്ച് കുടുംബം പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.