കാബൂൾ: രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കംകൂട്ടി അഫ്ഗാനിസ്താനിൽ പ്രസിഡൻറായി അശ ്റഫ് ഗനിയും തെരഞ്ഞെടുപ്പ് എതിരാളി അബ്ദുല്ല അബ്ദുല്ലയും സത്യപ്രതിജ്ഞ ചെയ്തു. ഇരുവ ർക്കുമിടയിൽ അധികാരം വീണ്ടും പങ്കുവെക്കുന്നതിനായി അമേരിക്കയുടെ പ്രത്യേക ദൂതൻ സൽമി ഖലീൽസാദ് നടത്തിയ ഇടപെടൽ ഫലംകാണാതെ വന്നതിനെ തുടർന്നാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്.
നിലവിൽ അഫ്ഗാൻ പ്രസിഡൻറായ ഗനി കാബൂളിലെ പ്രസിഡൻറിെൻറ കൊട്ടാരത്തിലും നിലവിൽ അഫ്ഗാൻ സർക്കാറിെൻറ സി.ഇ.ഒ ആയ അബ്ദുല്ല, അദ്ദേഹത്തിെൻറ ഓഫിസ് നിലകൊള്ളുന്ന സപെഡർ കൊട്ടാരത്തിലും തിങ്കളാഴ്ച രാവിലെ അധികാരമേറ്റു. ഖലീൽസാദിെൻറ ഇടപെടലിനെ തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിവെക്കാമെന്ന് അബ്ദുല്ല നേരത്തേ സമ്മതിച്ചിരുന്നു.
ഗനിയും ചടങ്ങ് മാറ്റിവെക്കണമെന്ന അബ്ദുല്ലയുടെ നിർദേശം അംഗീകരിക്കാത്ത സാഹചര്യത്തിൽ സത്യപ്രതിജ്ഞയുമായി മുന്നോട്ടുപോവുകയായിരുന്നു. ഗനിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനിടെ രണ്ടു സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് ചടങ്ങിനെത്തിയവരിൽ ചിലർ ഓടിരക്ഷപ്പെട്ടു.
യു.എസ് ദൂതൻ സൽമി ഖലീൽസാദ്, നാറ്റോ കമാൻഡോ ജനറൽ സ്കോട്ട് മില്ലർ അടക്കമുള്ള അന്താരാഷ്ട്ര പ്രതിനിധികൾ ഗനിയുടെ സത്യപ്രതിജ്ഞയിൽ പെങ്കടുത്തു. അമേരിക്കയുമായി സമാധാന കരാറിലെത്തിയ താലിബാൻ, അഫ്ഗാൻ സർക്കാറുമായുള്ള സംഭാഷണങ്ങൾ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് പുതിയ സംഭവങ്ങൾ. തങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ മറ്റൊന്നും പ്രധാനമല്ലെന്നാണ് ഈ ചടങ്ങുകൾ വ്യക്തമാക്കുന്നതെന്ന് താലിബാൻ വക്താവ് സൈബുല്ല മുജാഹിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.