കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെക്കെതിരെ പ്രതിപക്ഷത്തിെൻറ അവിശ്വാസപ്രമേയം. കാൻഡി ജില്ലയിലെ മുസ്ലിംവിരുദ്ധ കലാപം കൈകാര്യംചെയ്യുന്നതിലുണ്ടായ പരാജയവും സാമ്പത്തിക ക്രമക്കേടുകളും ഉന്നയിച്ചാണ് പ്രതിപക്ഷത്തിെൻറ നീക്കം.
നിലവിലെ പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ പാർട്ടിയിലെ(എസ്.എൽ.എഫ്.പി) നാല് സാമാജികരടക്കം 51 പേർ ഒപ്പിട്ട പ്രമേയം പ്രതിപക്ഷം സ്പീക്കർക്ക് സമർപ്പിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ വർഗീയ സംഘർഷങ്ങൾ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇൗ മാസം ആറിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.