യാംഗോൻ: റാഖൈനിൽനിന്ന് പലായനം ചെയ്ത റോഹിങ്ക്യൻ മുസ്ലിംകൾക്ക് തിരികെയെത്താൻ അവസരമെന്ന പേരിൽ മ്യാന്മർ സർക്കാർ ഒരുക്കുന്ന ക്യാമ്പിെൻറ ഒന്നാം ഘട്ടം ഇൗ മാസാവസാനം തുറന്നുകൊടുക്കും. 30,000 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ക്യാമ്പിെൻറ നിർമാണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ബുദ്ധ തീവ്രവാദികളും സൈന്യവും മാസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ട് ഇതുവരെ ആറര ലക്ഷം പേർ അതിർത്തി കടന്നിട്ടുണ്ട്. ഇവരെ തിരികെയെത്തിക്കാൻ ബംഗ്ലാദേശുമായി കഴിഞ്ഞ നവംബർ 23ന് ഒപ്പുവെച്ച കരാറിെൻറ ഭാഗമായാണ് വടക്കൻ റാഖൈനിലെ ഹ്ലാ പേ ഖോങ്ങിൽ ക്യാമ്പ് നിർമിക്കുന്നത്.
125 ഏക്കർ സ്ഥലത്ത് 625 കെട്ടിടങ്ങളാണ് നിർമിക്കുക. ഒന്നാം ഘട്ടത്തിൽ 100 കെട്ടിടങ്ങൾ ജനുവരി അവസാനേത്താടെ തുറന്നുകൊടുക്കാനാണ് തീരുമാനം. തിരികെയെത്തുന്ന അഭയാർഥികൾക്ക് താൽക്കാലിക സൗകര്യമെന്ന നിലക്കാണ് ക്യാെമ്പന്നും പരമാവധി രണ്ടു മാസം ഇവിടെ പാർപ്പിച്ചശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങാനാകുമെന്നും മ്യാന്മാർ സർക്കാർ പറയുന്നു.
മ്യാന്മറിലേക്ക് തിരികെവരുന്ന എല്ലാവരെയും സ്വീകരിക്കുെമന്ന് അധികൃതർ പറയുെന്നങ്കിലും റോഹിങ്ക്യകൾക്ക് ഇനിയും പൗരത്വം അനുവദിക്കാത്തതിനാൽ എത്രപേരെ സ്വീകരിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. തിരികെയെത്തുന്ന അഭയാർഥികളുടെ രേഖ ഉറപ്പാക്കാൻ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തണമെന്നാണ് നിർദേശം. തോങ്പിയോലെറ്റ്വെയ്, എൻഗാഖുയ എന്നിവിടങ്ങളിലാണ് രേഖകൾ പരിശോധിക്കാൻ ഒാഫിസുകളുള്ളത്.
മാതാപിതാക്കൾ മ്യാന്മറിൽ താമസിച്ചവരെന്നതിന് തെളിവുണ്ടെങ്കിൽ സമീപിക്കാമെന്നാണ് നിർദേശം. എന്നാൽ, ഇതുസംബന്ധിച്ച് അവസാനമായി 1992ൽ ഒപ്പുവെച്ച കരാറിലും റോഹിങ്ക്യകൾക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നില്ല. അതേസമയം, അടുത്തയാഴ്ച ക്യാമ്പ് തുറക്കുമെങ്കിലും മ്യാന്മർ-ബംഗ്ലാദേശ് സർക്കാറുകൾ തമ്മിൽ നടപടിക്രമങ്ങൾ ഏറെ ബാക്കിനിൽക്കുന്നതിനാൽ റോഹിങ്ക്യകൾക്ക് എന്ന് മടങ്ങാനാകുമെന്ന് ഇനിയും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.