വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്ന് ചെടിച്ചട്ടി യിൽ കുഴിച്ചിട്ട 18കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസിനു സമീപം കരോൾട്ടൺ സി റ്റിയിലെ ജാസ്മിൻ ലോപസാണ് സ്വന്തം കുഞ്ഞിനെ പ്രസവിച്ചയുടൻ കഴുത്തുഞെരിച്ച് കൊന്നത്.
പിന്നീട് കൂട്ടുകാരിയുടെ സഹായത്തോടെ മൃതശരീരം ചെടിച്ചട്ടിയിലിട്ട് മണ്ണുകൊണ്ട് മൂടിയശേഷം സമീപത്തെ സെമിത്തേരിയിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവം പുറത്തായതോടെ ഏപ്രില്‍ 16ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കിടപ്പുമുറിയിൽ രഹസ്യമായി പ്രസവിച്ച ഇവർ കുഞ്ഞ് കരയുംമുമ്പ് ശ്വാസം മുട്ടിച്ച് കൊന്നശേഷം കുഞ്ഞിനെ ബാഗിലാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തിയ ശേഷമാണ് ചെടിച്ചട്ടി വാങ്ങി മൃതദേഹം സെമിത്തേരിയിൽ ഉപേക്ഷിച്ചത്. പ്രസവിച്ചത് ചാപ്പിള്ളയെയാണെന്ന് ജാസ്മിൻ പൊലീസിനോട് പറഞ്ഞെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.