മാലി: വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തിയ നരേന്ദ്ര മോദി രണ്ടാമൂഴത്തിലെ ആദ്യ വിദേ ശ സന്ദർശനത്തിന് മാലദ്വീപിലെത്തി. ‘ആദ്യം അയൽപക്കം’ എന്ന നയത്തിന് പ്രാധാന്യം നൽകി രണ്ടു ദിവസത്തെ സന്ദർശനത്തിന് രാജ്യതലസ്ഥാനമായ മാലിയിൽ വിമാനമിറങ്ങിയ പ്രധ ാനമന്ത്രി, പ്രതിരോധം ഉൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷിബന്ധം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധെപ്പട്ട് ചർച്ചകൾ നടത്തി. ഗുരുവായൂർ ക്ഷേത്രദർശനത്തിനു പിന്നാലെ മാലദ്വീപിലേക്ക് പറന്ന പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിനിടെ, കൊച്ചിയിൽനിന്ന് മാലദ്വീപിലേക്കുള്ള ഫെറി സർവിസ് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളെടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മാലി വിമാനത്താവളത്തിൽ വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദിെൻറ നേതൃത്വത്തിലാണ് മോദിയെ സ്വീകരിച്ചത്. പിന്നീട് മാലദ്വീപ് പ്രസിഡൻറ് ഇബ്രാഹിം മുഹമ്മദ് സാലിഹുമായി പ്രധാനമന്ത്രി ചർച്ച നടത്തി. മാലദ്വീപിലെ പരമോന്നത ബഹുമതിയായ ‘റൂൾ ഓഫ് നിഷാനിസുദ്ദീൻ’ മോദിക്ക് സമ്മാനിച്ചു. കടുത്ത ക്രിക്കറ്റ് ആരാധകനായ സാലിഹിന്, ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ കളത്തിലിറങ്ങുന്ന ഇന്ത്യൻ ടീമംഗങ്ങൾ ഒപ്പുചാർത്തിയ ക്രിക്കറ്റ് ബാറ്റ് മോദി സമ്മാനമായി നൽകി.
‘എെൻറ സുഹൃത്ത് സാലിഹ് കടുത്ത ക്രിക്കറ്റ് ആരാധകനാണ്. അതുകൊണ്ട് ക്രിക്കറ്റ് ലോകകപ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട ബാറ്റ് അദ്ദേഹത്തിന് സമ്മാനിച്ചു’ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്ത് ക്രിക്കറ്റ് സ്റ്റേഡിയം നിർമിച്ചുനൽകാനും കരുത്തുറ്റ ക്രിക്കറ്റ് ടീമിനെ വാർത്തെടുക്കാനും ഇന്ത്യയുടെ സഹായം മാലദ്വീപ് അഭ്യർഥിച്ചിരുന്നു. ഇതിനായി എല്ലാ സഹായവും നൽകുമെന്ന് മോദി അറിയിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ നേതൃത്വത്തിൽ പരിശീലന ഒരുക്കങ്ങൾക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിട്ടുണ്ട്. ഏപ്രിലിൽ ഐ.പി.എൽ മത്സരം കാണാൻ ബംഗളൂരുവിലെത്തിയ ശേഷമാണ് മാലദ്വീപിൽ ക്രിക്കറ്റിെൻറ വളർച്ചക്ക് സഹായിക്കണമെന്ന് സാലിഹ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.