'അൽജസീറ' ഓഫീസിൽ മലേഷ്യൻ പൊലീസിെൻറ റെയ്ഡ് ; വാർത്ത കൊടുത്തതിൽ മാപ്പുപറയില്ലെന്ന് 'അൽജസീറ'

ക്വാലാലംമ്പൂർ: മലേഷ്യയിലെ അൽജസീറ ചാനൽ ഓഫിസിൽ പൊലീസ് റെയ്ഡ്. രാജ്യത്തെ മാധ്യമ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് പൊലീസ് റെയ്ഡെന്നാണ് വിവരം. ഓഫിസിൽ നിന്ന് രണ്ടു കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.

സംഭവത്തിൽ 'അൽജസീറ' നടുക്കം രേഖപ്പെടുത്തി. മലേഷ്യയുടെ നടപടി മാധ്യമ സ്വാതന്ത്രത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്ന് 'അൽജസീറ' അധികൃതർ പ്രതികരിച്ചു.

ജൂലൈ മൂന്നിന് അൽജസീറ ചാനൽ സംപ്രേഷണം ചെയ്ത 'കോവിഡ് കാലത്ത് കുടിയേറ്റക്കാരോടുള്ള മലേഷ്യയുടെ നയം' എന്ന പരിപാടിയാണ് സർക്കാറിനെ ചൊടിപ്പിച്ചത്.


'മാധ്യമ പ്രവർത്തനം ഒരു കുറ്റമല്ല, വസ്തുതക്ക് വിരുദ്ധമായതൊന്നും സ്ഥാപനം ചെയ്തിട്ടില്ല. ഞങ്ങളുടെ സ്റ്റാഫ് അവരുടെ ജോലി മാത്രമാണ് ചെയ്തത്. റെയ്ഡ് മാധ്യമ സ്വാതന്ത്രത്തിനെതിരായ പ്രവർത്തനമാണ്. ആ വാർത്ത കൊടുത്തതിൽ മാപ്പുപറയാൻ ഞങ്ങൾ ഒരുക്കമല്ല''-അൽജസീറ ഇംഗ്ലീഷ് മാനേജിങ് ഡയരക്ടർ ഗിൽസ് ട്രെൻഡിൽ പറഞ്ഞു.

'ലോക്ഡ് അപ്പ് ഇൻ മലേഷ്യ ലോക്ഡൗൺ' എന്ന വിഷയത്തിലാണ് കുടിയേറ്റക്കാരുടെ ഡോക്യൂമെൻറി അൽജസീറ കൊടുത്തത്. ഇതിനു പിന്നാലെ ഏഴു മാധ്യമപ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അഭായാർഥികളുടെ അഭിമുഖം അടക്കം പരിപാടിയിൽ നൽകിയിട്ടുണ്ട്. റെയ്ഡിൽ ആംനസ്റ്റി ഇൻറർനാഷനൽ പ്രതിഷേധം രേഖപ്പെടുത്തി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.