ക്വാലാലംപുർ: മലേഷ്യൻ എയർൈലൻസിെൻറ എം.എച്ച് 17 വെടിവെച്ചിട്ട സംഭവത്തിൽ മൂന്നു റഷ് യക്കാർക്കും ഒരു യുക്രെയ്ൻ പൗരനുമെതിരെ കൊലക്കുറ്റം ചുമത്താനുള്ള നീക്കം പരിഹാസ്യ മെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. അപടകം നടന്ന് അഞ്ചുവർഷത്തിനുശേഷമാണ് ശിക്ഷവിധിക്കുന്നത്.
തെളിവുവേണമെന്നും കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ റഷ്യൻ പൗരന്മാർക്കെതിരെ ശിക്ഷ വിധിച്ചത് സ്വീകരിക്കാനാകില്ലെന്നും മഹാതീർ മാധ്യമങ്ങളോട് പറഞ്ഞു. ആംസ്റ്റർഡാമിനും ക്വാലാലംപുരിനുമിടയിൽ സഞ്ചരിക്കുന്നതിനിടെയാണ് വിമാനത്തിനുനേരെ മിസൈൽ ആക്രമണമുണ്ടായത്. കിഴക്കൻ യുക്രെയ്നിലെ റഷ്യയെ പിന്തുണക്കുന്ന വിമതരായിരുന്നു ആക്രമണത്തിനു പിന്നിൽ. നെതർലൻഡ്സിലെ സംഘമാണ് വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കുന്നത്.
ശിക്ഷവിധിക്കാനുള്ള സംഘത്തിെൻറ തീരുമാനത്തെ നേരത്തേ മലേഷ്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ശിക്ഷവിധിക്കേണ്ടത് രാഷ്ട്രീയലക്ഷ്യം വെച്ചാകരുതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലും സുതാര്യവുമായിരിക്കണമെന്നും നിഷ്കർഷിച്ചു. വിമാനം വെടിവെച്ചിട്ടെന്ന ആരോപണങ്ങൾ റഷ്യ തള്ളിയിരുന്നു. റഷ്യൻ എഫ്.എസ്.ബി മുൻ ചാരൻ ഇഗോർ ഗിർകിൻ, റഷ്യൻ സൈനികരായ സെർജി ഡുബിൻസ്കി, ഒലെഗ് പുലാതോവ്, യുക്രെയ്നിലെ ലിയോനിഡ് ഖർചെങ്കോ എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസിെൻറ വിചാരണ അടുത്ത കൊല്ലം മാർച്ചിൽ നെതർലൻഡ്സിൽ തുടങ്ങും. അഞ്ചുവർഷം മുമ്പ് കിഴക്കൻ യുക്രെയ്നിൽ തകർന്നുവീണ വിമാനത്തിലെ 298 യാത്രക്കാരും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.