ക്വാലാലംപുർ: മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് മലേഷ്യൻ രാജാവ് സുൽത്താൻ മുഹമ്മദ് എത്രയും പെെട്ടന്ന് മാപ്പുനൽകുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. അതോടെ ജയിലിൽ കഴിയുന്ന അൻവറിന് (70) രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ അവസരം ലഭിക്കും. മാപ്പു ലഭിച്ചാലുടൻ അൻവറിന് അധികാരം കൈമാറുമെന്നും മഹാതീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആറു പതിറ്റാണ്ട് രാജ്യം ഭരിച്ച ബാരിസൻ നാഷനലിനെ ഞെട്ടിച്ചുകൊണ്ട് അധികാരത്തിലേറിയ മഹാതീർ സഖ്യത്തിെൻറ അപ്രതീക്ഷിത നീക്കമാണിത്. ഭരണ തലപ്പത്തിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വ്യക്തിയാണ് 92 വയസ്സുള്ള മഹാതീർ. പ്രതിപക്ഷപാർട്ടികൾക്കൊപ്പം നിന്ന് മത്സരിക്കുേമ്പാൾ, വിജയിച്ചാൽ തെൻറ രാഷ്ട്രീയ എതിരാളിയും പീപ്ൾസ് ജസ്റ്റിസ് പാർട്ടി മുതിർന്ന നേതാവുമായ അൻവറിന് അധികാരം കൈമാറാൻ തയാറാണെന്ന സൂചനയും മഹാതീർ നൽകിയിരുന്നു. അധികാരക്കൈമാറ്റത്തിനു മുമ്പ് രണ്ടോ, മൂന്നോ വർഷം പ്രധാനമന്ത്രിപദത്തിലിരിക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
1998ൽ മഹാതീർ പുറത്താക്കുന്നതുവരെ അൻവർ മലേഷ്യയിലെ പ്രബലനായ നേതാവായിരുന്നു. തെൻറ പിൻഗാമിയെന്നു കരുതിയിരുന്ന അൻവർ ഇബ്രാഹീമുമായി തെറ്റിപ്പിരിഞ്ഞ മഹാതീർ അദ്ദേഹത്തെ അധികാര ദുർവിനിയോഗവും പ്രകൃതിവിരുദ്ധപീഡനവും ആരോപിച്ചു ജയിലിലടച്ചു. രണ്ടു ദശകത്തിലേറെയായി ഇരുനേതാക്കളും കടുത്ത ശത്രുതയിൽ തുടർന്നു. എന്നാൽ, അതെല്ലാം മറന്ന് ഇൗ തെരഞ്ഞെടുപ്പിൽ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. അൻവറിെൻറ മോചനം അടുത്ത മാസം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മാപ്പു ലഭിക്കുന്ന മുറക്ക് അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ തിരിച്ചെത്താം.
മന്ത്രിസഭ രൂപവത്കരണം
ധനകാര്യം, പ്രതിരോധം, വിദേശകാര്യം ഉൾപ്പെടെ 10 മന്ത്രിമാരുടെ നിയമനം പൂർത്തിയായതായി മഹാതീർ പറഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും പടിക്കുപുറത്തുനിർത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ ക്രമക്കേടുകൾ നടന്നുവെന്നും അദ്ദേഹം അറിയിച്ചു. പ്രസംഗിച്ചല്ല,പണം നൽകിയാണ് ആളുകളെ സ്വാധീനിച്ചത്. അത്തരം ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും.
രാജ്യത്തെ താറുമാറായ സാമ്പത്തികനില സുസ്ഥിരമാക്കാനുള്ള പദ്ധതികൾക്കാണ് മുൻതൂക്കം. നഷ്ടപ്പെട്ട കോടിക്കണക്കിന് ഡോളറുകൾ ഖജനാവിൽ തിരിച്ചെത്തിക്കും. അതേസമയം, അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി ജീബ് റസാക്കിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന്, വ്യക്തിവൈരാഗ്യം തീർക്കാൻ അധികാരം ഉപയോഗിക്കില്ലെന്നും ആരും നിയമവ്യവസ്ഥക്കതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. നജീബ് തെറ്റുചെയ്തെന്നു തെളിഞ്ഞാൽ അദ്ദേഹത്തിന് ശിക്ഷ ലഭിക്കും മഹാതീർ വ്യക്തമാക്കി.
മഹാതീറിന് മോദിയുടെ അഭിനന്ദനം
കാഠ്മണ്ഡു: മലേഷ്യൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മഹാതീർ മുഹമ്മദിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഡോ. മഹാതീറുമായി ചേർന്നു പ്രവർത്തിക്കാൻ താനാഗ്രഹിക്കുന്നതായും മോദി വ്യക്തമാക്കി. തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോദി അഭിനന്ദനമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.