ടോക്യോ: ജപ്പാനിൽ സ്വന്തം കുഞ്ഞിെൻറ മൃതദേഹം അഞ്ചു വർഷം ലോക്കറിൽ സൂക്ഷിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനമായ ടോക്യോയിലെ ഉഗുയ്സുഡാനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 49കാരിയാണ് അറസ്റ്റിലായത്. താമസിച്ചിരുന്ന വീട്ടിൽനിന്ന് അടുത്തിടെ പുറത്താക്കപ്പെട്ടതോടെ സ്ത്രീതന്നെയാണ് കുഞ്ഞിെൻറ മൃതദേഹം ലോക്കറിൽ സൂക്ഷിച്ചതായി പൊലീസിനെ അറിയിച്ചത്.
ലോക്കറിെൻറ താക്കോൽ പുറത്താക്കപ്പെട്ട വീട്ടിലായതിനാൽ ലോക്കറിൽ മൃതദേഹമുള്ള വിവരം കണ്ടുപിടിക്കപ്പെടുമെന്ന് ഭയന്നതിനാലാണ് പൊലീസിനെ അറിയിച്ചതെന്ന് സ്ത്രീ പറഞ്ഞു. പ്രസവിച്ചത് ചാപിള്ളയായതിനാൽ മൃതദേഹം സംസ്കരിക്കാൻ വഴികാണാത്തതിനാലാണ് ലോക്കറിൽ സൂക്ഷിച്ചതെന്നാണ് സ്ത്രീയുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.