ഗസ്സസിറ്റി: ഗസ്സ മുനമ്പിെൻറ ദക്ഷിണഭാഗത്ത് ഇസ്രായേൽ വെടിവെപ്പിൽ രണ്ട് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഹുസൈൻ അൽഅമൂർ (25), അബ്ദുൽ ഹലീം അൽനഖ (28) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടില്ല.
മാർച്ച് 30ന് ഇസ്രായേലിനെതിരെ ഗസ്സ അതിർത്തിയിൽ തുടങ്ങിയ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 118 ആയി മാറി. ഇക്കാലയളവിൽ ഇസ്രായേലിെൻറ ഭാഗത്തുനിന്ന് ആളപായമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.