ഭിന്നശേഷിക്കാരനായ ഫലസ്തീൻ പൗരനെ ഇസ്രായേൽ പൊലീസ് വെടിവെച്ച് കൊന്നു

ജറുസലേം: നിരായുധനായ ഫലസ്തീൻ പൗരനെ ഇസ്രായേൽ പൊലീസ് വെടിവെച്ച് കൊന്നു. 32കാരനായ ഇയാദ് അൽ ഹല്ലാക് ആണ് കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ ഹല്ലാക്, ഒാൾഡ് സിറ്റിയിലെ സ്പെഷ്യൽ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു.   

കിഴക്കൻ ജറുസലമിലെ ഒാൾഡ് സിറ്റിയിലാണ് ദാരുണ സംഭവം നടന്നത്. ഹല്ലാക്കിന്‍റെ അടുത്തു നിന്നാണ് പൊലീസ് വെടിയുതിർത്തതെന്ന് ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. 

ഹല്ലാക്കിന്‍റെ കൈവശം തോക്ക് പോലുള്ള ആയുധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നിൽക്കാനുള്ള നിർദേശം മറികടന്ന് മുന്നോട്ടു പോയ യുവാവിനെ പിന്തുടർന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് വെടിയുതിർത്തത്. എന്നാൽ, ആ‍യുധം കണ്ടെത്താനായില്ലെന്ന് പൊലീസ് വക്താവ് മിക്കി റോസൻഫെൽഡ് പറഞ്ഞു. 

വെടിവെപ്പിന് പിന്നാലെ ഒാൾഡ് സിറ്റിയിലേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. തുടർന്ന് ഹല്ലാക്കിന്‍റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. 

Tags:    
News Summary - Israel police kill unarmed Palestinian -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.