ജറൂസലം: സിറിയയിലെ ഇറാെൻറ ‘ഭീകര കേന്ദ്രങ്ങൾക്കു’ നേരെ ആക്രമണം നടത്തിയതായി ഇസ്രാ യേൽ. ഇറാനിൽനിന്നുള്ള റോക്കറ്റാക്രമണത്തിനു മറുപടിയായാണ് ആക്രമണമെന്നും ഇസ്രാ യേൽ പ്രതിരോധ സേന വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ഇസ്രായേൽ യുദ്ധവിമാനങ്ങളിൽനിന്നുള്ള ശക്തമായ ആക്രമണം റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനം തടുത്തതായി സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സിറിയയിലെ ഇറാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പതിവായി ആക്രമണം നടത്താറുണ്ട്. എന്നാൽ, ആക്രമണം സ്ഥിരീകരിക്കുന്നത് അപൂർവമായി മാത്രമാണ്.
തെക്കൻ ഡമസ്കസിന് മുകളിലൂടെ നിരവധി മിസൈലുകൾ പോകുന്നത് കാണാമായിരുന്നു എന്നാണ് തദ്ദേശവാസികൾ പറഞ്ഞത്. ഇവയിൽ മിക്ക മിസൈലുകളും സിറിയൻ പ്രതിരോധ സംവിധാനം നശിപ്പിക്കുകയും ചെയ്തു. ഇസ്രായേലിെൻറ അധീനതയിലുള്ള പ്രദേശത്തുനിന്നാണ് യുദ്ധവിമാനങ്ങൾ ഡമസ്കസിലേക്ക് മിസൈൽ ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.